കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ പി.വി.അന്‍വറിന് സ്വാധീനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അന്‍വറിന് വേണ്ടി ചേലക്കരയിലെയോ പാലക്കാട്ടെയോ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

രമ്യാ ഹരിദാസ് കോണ്‍ഗ്രസിന് വേണ്ടാത്ത സ്ഥാനാര്‍ഥിയാണെന്ന് അടക്കമുള്ള അധിക്ഷേപങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. അന്‍വറിന് സ്വാധീനമുള്ള വയനാട്ടില്‍ അദ്ദേഹത്തിന്‍റെ പിന്തുണ സ്വാഗതം ചെയ്യുന്നു.

സ്ഥാനാർഥികളെ വച്ച് വിലപേശൽ നല്ലതല്ല. അൻവർ വിഷയം രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും മുരളീധരൻ പറഞ്ഞു.

വയനാട്ടിൽ താൻ പ്രചാരണത്തിന് പോകും. പാലക്കാട്ടും ചേലക്കരയിലും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.