കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്നു. ശനിയാഴ്ച 58,000 കടന്നു പുതിയ ചരിത്ര നാഴികക്കല്ലു പിന്നിട്ട സ്വർണം ഇന്നു പുതിയ ഉയരത്തിലെത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,400 രൂപയിലും ഗ്രാമിന് 7,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. ഒക്ടോബർ 18ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയും എന്ന റിക്കാർഡാണ് ഇന്ന് തൂത്തെറിഞ്ഞത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ഔൺസിന് 2,732.73 എന്ന റിക്കാർഡിലെത്തിയ രാജ്യാന്തര സ്വർണവില ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് 2,730.25 ഡോളറിലാണ്.

അതേസമയം, വെള്ളി വിലയിലും വർധനയുണ്ടായി. ഗ്രാമിന് ഇന്ന് രണ്ടുരൂപ വർധിച്ച് വില 104 രൂപയിലെത്തി.