കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം വകുപ്പുതല അന്വേഷണത്തില്‍ മൊഴിയായി നല്‍കിയെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്‍. പോലീസ് മൊഴിയെടുത്താലും ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

നവീന്‍ ബാബുവിന്‍റെ മരണത്തിലെ സത്യം പുറത്തുവരും. അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം പിണറായിയിലെ വീട്ടിലെത്തി കണ്ടത് ജില്ലയുടെ കാര്യങ്ങൾ ചര്‍ച്ച ചെയ്യാനുള്ള പതിവ് കൂടിക്കാഴ്ചയുടെ ഭാഗമാണ്. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തിലാണ് കളക്ടര്‍ മൊഴി നല്‍കിയത്. അതേസമയം പോലീസ് ഉടന്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയേക്കും.