കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ടി.വി.പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്‍റെയും അന്വേഷണം. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണ നടക്കുക. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

പ്രശാന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിലാണ് നടപടി. അതേസമയം ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രശാന്തനെതിരേ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്.