മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാടി സഖ്യം വൻ വിജയം നേടുമെന്ന് ശിവസേന-യുബിടി എംപി പ്രിയങ്ക ചതുർവേദി. സംസ്ഥാനത്തെ ജനങ്ങൾ മഹാവികാസ് അഘാടിക്കൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.

"ഭരണപക്ഷമായ മഹായുതി സഖ്യത്തിൽ തമ്മിലടിയാണ്. എൻസിപി നേതാവ് അജിത് പവാറിനെ ബിജെപിയും ഷിൻഡെയും അംഗീകരിക്കുന്നുണ്ടെന്ന് തൊന്നുന്നില്ല. മഹായുതി സഖ്യത്തിലെ നേതാക്കളെല്ലാം അധികാരമോഹികളാണ്. ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അവരെ പുറത്താക്കും'-പ്രിയങ്ക ചതുർവേദി പറഞ്ഞു.

മഹാവികാസ് അഘാടിയിലെ കക്ഷികൾ തമ്മിൽ ഭൂരിപക്ഷം സീറ്റുകളുടെയും കാര്യത്തിൽ ധാരണയായെന്നും അവർ പറഞ്ഞു. മഹായുതി സഖ്യം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ മഹാവികാസ് സഖ്യം എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.