കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്നും വിമാനങ്ങൾക്ക് ബോംബ് ഭീഷണി. രണ്ട് വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി ലഭിച്ചത് .

എയർ ഇന്ത്യയുടെ കൊച്ചി-ദമാം വിമാനത്തിനും ആകാശ് എയറിന്‍റെ കൊച്ചി-ദമാം വിമാനത്തിനുമാണ് ഭീഷണി ലഭിച്ചത്. എക്സ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശം ലഭിക്കുന്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ചയും കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് ഭീഷണി വന്നത്.