തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് മുഖ്യ എതിരാളിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരം ഇടത് സ്ഥാനാർഥിയുമായിട്ടാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും ചെന്നിത്തല പറഞ്ഞു.

"ഇ. ശ്രീധരൻ നിന്നിന്ന് പാലക്കാട് വിജയിച്ചല്ല. ബിജെപിയിലെ മറ്റൊരു സ്ഥാനാർഥിക്കും അവിടെ പ്രസക്തിയില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും'-രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനാർഥി നിർണയം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ പാർട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും അല്ലാതെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തല്ല ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം അതിനെതിരെ പ്രസ്താവനകൾ നടത്തുന്നത് അച്ചടക്കവിരുദ്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്നും സഖ്യത്തിൽ തർക്കങ്ങളൊന്നുമില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.