കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. തൃശൂര്‍ എആര്‍ ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ലോഡ്ജിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയെന്നാണ് കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടർ നല്കിയ പരാതിയിൽ പറയുന്നത്.

ഒരു മാസത്തോളം തമ്പാനൂരിലെ ലോഡ്ജിൽ താമസിപ്പിച്ചായിരുന്നു പീഡനമെന്നും ശരീരത്തിൽ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സമൂഹ മാധ്യമം വഴിയാണ് പോലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി പറയുന്നു.

എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്.