മലപ്പുറം: കോൺഗ്രസ് നേതൃത്വത്തിന്‍റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നില്ക്കുമ്പോഴല്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ശൈലിക്കെതിരായ വിമർശനത്തോടു പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.

പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ.പി. സരിന്‍റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നതെന്നും അദ്ദേഹം പ്രതി‌കരിച്ചു.