പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആരോപണ വിധേയയായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നിർണായക നീക്കവുമായി കുടുംബം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും.

ഇതു സംബന്ധിച്ച നടപടികൾ ഉടൻ തന്നെ തുടങ്ങുമെന്ന് കുടുംബം പറഞ്ഞു. അതേസമയം നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്ന് പി.പി.ദിവ്യ നൽകിയ മുൻ കൂർ ജാമ്യഹർജിയിൽ പറയുന്നു. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയിൽ കളക്‌ടറോടൊപ്പം പങ്കെടുത്തിരുന്നു.

അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹർജിയിലുണ്ട്. യാത്രയയപ്പ് പരിപാടിയിലെത്താൻ അൽപ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോൾ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്‌ടർ ശ്രുതിയാണ്. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.

പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ ഫയൽ നീക്കം വേഗത്തിലാക്കമമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹർജിയിൽ പറയുന്നു.