കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ ഒളിവിൽ. ബുധനാഴ്ചവരെ പ്രവർത്തിച്ച ദിവ്യയുടെ ഫോൺ കേസെടുത്തതിനുശേഷം ഓഫാണ്.

ഇരിണാവിലെ വീട്ടിലോ കണ്ണൂരിലെ ഫ്ലാറ്റിലോ ദിവ്യ ഇല്ലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം കേസിൽ ദിവ്യ മുൻകൂർ ജാമ്യഹർജി നല്കും. തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നല്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് ജാമ്യഹർജി ഫയൽ ചെയ്യുന്നത്.

ജാമ്യഹർജിയിലുള്ള തീരുമാനം വന്നശേഷം മാത്രമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ചോദ്യം ചെയ്യലിന് ദിവ്യ ഹാജരാകുക. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്.

അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.