ബംഗളൂരു: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ന്യൂസിലൻഡ് മികച്ച നിലയിൽ. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 345 റൺസെന്ന നിലയിലാണ് സന്ദർശകർ. നിലവിൽ അവർക്ക് 299 റൺസിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 46 റൺസിൽ അവസാനിച്ചിരുന്നു.

തകർപ്പൻ സെഞ്ചുറി നേടിയ രചിൻ രവീന്ദ്രയുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച ലീഡിലെത്തിയത്. 125 പന്തിൽ 11 ബൗണ്ടറികളും രണ്ടു സിക്സറുമുൾ‌പ്പെടെ 104 റൺസുമായി രചിൻ ക്രീസിലുണ്ട്. വെടിക്കെട്ട് ബാറ്റിംഗുമായി ടിം സൗത്തിയാണ് ഒപ്പമുള്ളത്. 50 പന്തിൽ മൂന്നു വീതം ബൗണ്ടറികളും സിക്സറുകളുമുൾ‌പ്പെടെ 49 റൺസാണ് സൗത്തി അടിച്ചെടുത്തത്.

അതേസമയം, കിവീസ് നിരയിൽ മറ്റാർക്കും ഇന്ന് തിളങ്ങാനായില്ല. മൂന്നിന് 180 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിന് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഡാരിൽ മിച്ചലിനെ നഷ്ടമായി. 18 റൺസെടുത്ത മിച്ചലിനെ ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.

പിന്നാലെയെത്തിയ ടോം ബ്ലണ്ടലിനെ (അഞ്ച്) ബുംറയും പുറത്തായതോടെ അഞ്ചിന് 204 റൺസെന്ന നിലയിലായി. ഈസമയം ഒരറ്റത്തു പിടിച്ചുനിന്ന രചിൻ രവീന്ദ്ര അർധസെഞ്ചുറിയും പിന്നിട്ട് മുന്നേറുന്നുണ്ടായിരുന്നു. സ്കോർ 223 റൺസിൽ നില്ക്കെ ഗ്ലെൻ ഫിലിപ്സിനെയും (14) തന്‍റെ തൊട്ടടുത്ത ഓവറിൽ മാറ്റ് ഹെന്‍‌റിയെയും (എട്ട്) പുറത്താക്കി ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച രചിൻ രവീന്ദ്രയും ടിം സൗത്തിയും ചേർന്ന് റൺ അടിച്ചുകൂട്ടി സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു. ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് ഇന്ത്യൻ വംശജൻ കൂടിയായ രചിൻ രവീന്ദ്ര തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. നേരത്തെ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്‍റെ കന്നി സെഞ്ചുറി കുറിച്ച രചിൻ അത് ഇരട്ടസെഞ്ചുറിയാക്കി (240) മാറ്റിയിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്ര അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.