കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ ഭേദിച്ച് വീണ്ടും സ്വർണക്കുതിപ്പ്. 58,000 രൂപയെന്ന നാഴികക്കല്ല് മറികടക്കാൻ ഇനി വെറും 80 രൂപയുടെ അകലം മാത്രമാണുള്ളത്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 57,920 രൂപയിലും ഗ്രാമിന് 7,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ വർധിച്ച് ഇന്ന് 5,985 രൂപയിലെത്തി.

ബുധനാഴ്ച പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. വ്യാഴാഴ്ച പവന് 57,160 രൂപയായി ഉയര്‍ന്ന് സർവകാല റിക്കാർഡിലെത്തിയ സ്വർണവിലയാണ് ഇന്നു വീണ്ടും മുന്നേറിയത്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ മാത്രം പവന് 1,720 രൂപയുടെ വർധനയുണ്ടായി.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തുടർന്ന് നാലിനാണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56,960 രൂപയായിരുന്നു സ്വർണവില. ഈ റിക്കാർഡാണ് ബുധനാഴ്ച പഴങ്കഥയാക്കിയത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ വർഷം ജനുവരിയിൽ പവന് ഏറ്റവും കുറഞ്ഞ വില 45,920 രൂപയായിരുന്നു. ഒമ്പതു മാസം കൊണ്ട് പവന് കൂടിയത് 12,000 രൂപയാണ്.

ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ ഔൺസിന് 2,685 ഡോളർ‌ എന്ന റിക്കാർഡ് വ്യാഴാഴ്ച മറികടന്ന് 2,695 ഡോളറിലെത്തിയിരുന്നു. പിന്നീട് ചരിത്രത്തിലാദ്യമായി 2,700 ഡോളറും ഭേദിച്ച സ്വർണവില ഇപ്പോഴുള്ളത് 2,709 ഡോളറിലാണ്.

അതേസമയം, വെള്ളി വിലയിലും വർധനയുണ്ടായി. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 100 രൂപയിലെത്തി.