പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാൻ പി.പി.ദിവ്യയ്ക്ക് അവസരമൊരുക്കിയത് കണ്ണൂര്‍ ജില്ല കളക്ടര്‍ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. എഡിഎം വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വം ഒരുക്കിയെന്ന് മോഹനൻ പറഞ്ഞു.

രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയത് കളക്ടറാണ്. പരിപാടിയിലേക്ക് ക്ഷണിക്കാത്ത ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയതും കളക്ടറാണെന്നും മോഹനൻ പ്രതികരിച്ചു.

ഇതില്‍ ഗൂഢലക്ഷ്യമുണ്ട്. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന് വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ സംഭവിക്കില്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും മോഹനൻ പറഞ്ഞു.