പാലക്കാട്ട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടതു സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിക്കും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ പത്തിന് യോഗം ചേരും. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.

സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസ് വിട്ട ഡോ. പി. സരിൻ ഇടതു സ്വതന്ത്രനായി എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച പാലക്കാട് മണ്ഡലത്തിന്‍റെ ചുമതലയുള്ള എൻ.എൻ. കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവരടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയേയും ഇന്നു പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്.