ലക്നോ: കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിലൂടെ വിറ്റ കൗമാരക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

ഏകദേശം 4,000 വീഡിയോകൾ ഈ കുട്ടി വിറ്റതായാണ് വിവരം. ഓരോ വീഡിയോ വിൽക്കുമ്പോഴും 30 ശതമാനം കമ്മീഷൻ നേടിയ കൗമാരക്കാരൻ, രാജ് എന്ന വിതരണക്കാരനിൽ നിന്ന് ടെലിഗ്രാം വഴിയാണ് വീഡിയോ കൈപ്പറ്റിയിരുന്നത്.

ഗൊരഖ്പൂരിലെ സൈബർ പോലീസ് ഡിപ്പാർട്ട്‌മെന്‍റിന് ഒരു സന്നദ്ധ സംഘടനയിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. വ്യാഴാഴ്ച പ്രതിയെ പിടികൂടിയ ശേഷം പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ, വീഡിയോകൾ വിതരണം ചെയ്യാൻ നെക്കോഗ്രാം മൊബൈൽ ആപ്ലിക്കേഷനും ടെലിഗ്രാമും ഉപയോഗിച്ചതായി കൗമാരക്കാരൻ സമ്മതിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.

പ്രതികൾ ഒരു വീഡിയോയ്ക്ക് 3,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ചില വീഡിയോകൾക്ക്20,000 രൂപ വരെ വിലയിട്ടിരുന്നു. ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ കണ്ടെത്താൻ സൈബർ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.