കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ച് കുസൃതികൾ കാട്ടി രസിക്കേണ്ട പ്രായത്തിൽ എട്ടുവയസുകാരൻ ജെറമിയ പ്രശാന്ത് ആശുപത്രിക്കിടക്കയിൽ വേദനളോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ.

തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.

ആരോഗ്യ സ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.

പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.

സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്‍റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് നിലവിലെ ചികിത്സാ ചിലവുകൾ.

സുമനസുകളുടെ മുന്നിൽ മാതാപിതാക്കൾ കൈ നീട്ടുന്നത് തങ്ങളുടെ പൊന്നോമന മോനെ വേദന മാറ്റി പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ്. കുഞ്ഞു ജെറമിയയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ നമ്മുടെ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്. മനസറിഞ്ഞ് സഹായിക്കുന്നവർക്ക് മുന്നിലേയ്ക്ക് ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായിട്ടാണ് പ്രശാന്തും കുടുംബവും കൈകൾ നീട്ടുന്നത്.

ജെറമിയയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്‍റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.

അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037

ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്