തൃശൂര്‍: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ പി.സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഇന്നലെ വരെ സിപിഎമ്മിനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ആളെയാണ് ഇന്ന് സ്ഥാനാര്‍ഥിയാക്കുന്നതെന്ന് സുധാകരന്‍ പ്രതികരിച്ചു.

ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേത്. ആ നാവെടുത്ത് വായില്‍ വയ്ക്കാന്‍ സാധിക്കുന്ന സിപിഎമ്മിന് എന്തു വൃത്തികേടും ചെയ്യാന്‍ സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.

പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി കെപിസിസി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന് പിന്നാലെ ഇടതിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിനും വ്യക്തമാക്കിയിരുന്നു.