തിരുവനന്തപുരം: സ്ഥാനാർഥിയാകാൻ സരിന് അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഫോണിൽ വിളിച്ച് ചോദിച്ചെന്ന് സരിൻ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം സുരേഷ് ബാബു സ്ഥിരീകരിച്ചു.

നേരത്തെ, പി. സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്തുപിടിക്കുമെന്ന് സുരേഷ് ബാബു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സരിൻ മുന്പ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോണ്‍ഗ്രസിൽ നിൽക്കുന്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്‌ട്രീയമാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് അത്തരം വിമർശനങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് രാഷ്‌ട്രീയ സാഹചര്യം നോക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് രാഷ്‌ട്രീയം വർഗീയ രാഷ്‌ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണ്. ഇനി പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.