ബംഗളൂരു: ഒടുവിൽ മഴപെയ്തു മാനം തെളിഞ്ഞു. ഒരു ദിവസം കളി കവർന്നെടുത്ത മഴ ഒടുവിൽ ഇന്ത്യയ്ക്കു വഴിമാറിക്കൊടുത്തു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ദിനമായ ഇന്ന് 8.45ഓടെയാണ് ടോസ് ചെയ്തത്.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്ക് കാരണം ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ല. പകരം സര്‍ഫറാസ് ഖാന് അവസരം ലഭിച്ചു. ആകാശ് ദീപിന് പകരം കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തി. കിവീസിനായി പേസർ മിച്ചൽ സാന്‍റ്നർ ഇന്നു കളിക്കില്ല.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ഒമ്പതു റൺസെടുത്തിട്ടുണ്ട്. ഏഴു റൺസുമായി യശസ്വി ജയ്സ്വാളും റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. രണ്ടു റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. ടിം സൗത്തിക്കാണ് വിക്കറ്റ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവൺ കോൺവേ, വിൽ യംഗ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വില്യം ഒറൂർക്ക്.