പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ് പി.സരിന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11:45ന് പാലക്കാട്ട് വച്ചാണ് വാർത്താസമ്മേളനം നടത്തുക.

ബുധനാഴ്ചത്തെ പ്രതികരണം നിസഹായവസ്ഥയിലായിരുന്നു. ഇന്ന് അങ്ങനെയാവണമെന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്നലെ വരെ താന്‍ കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിന് ഒപ്പമെന്നതില്‍ ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പറയാന്‍ ശ്രമിച്ചതിന് തുടര്‍ച്ചയും വ്യക്തതയും വരുത്തും.

ഇടത് സ്വതന്ത്രനായി മത്സരിക്കുമോ എന്നത് ഇപ്പോള്‍ പങ്കുവയ്ക്കാനില്ല. തന്നെ സ്വാഗതം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം മാനിക്കുന്നെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.