തൃശൂർ: എഐസിസി അംഗം എൻ.കെ. സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകാനാണ് കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നത്. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു.

ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്ന് എൻ.കെ. സുധീർ പറഞ്ഞിരുന്നു. പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഡിഎംകെ സ്ഥാനാർഥിയായി സുധീറിനെ പ്രഖ്യാപിച്ചത്.

ചേലക്കരയിൽ വിജയം ഉറപ്പാണെന്നാണ് സുധീർ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സ്ഥാനാർഥി പ്രഖ്യാപന സമയത്ത് പി.വി. അൻവറും ഉണ്ടാകും. തിരുവില്വാമലയിൽ നിന്നും ക്യാംപയിൻ ആരംഭിക്കും.

അതേസമ‍യം, പാലക്കാട്ട് ഡിഎംകെ സ്ഥാനാർഥിയായി അൻവർ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ന് രാവിലെ 10ന് പാലക്കാട് കെപിഎം ഹോട്ടലിൽ വച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അൻവർ‌ അറിയിച്ചിരുന്നു.