മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിൽ. താനെയിലാണ് സംഭവം.

ഒക്ടോബർ ആറിന് രാത്രിയാണ് സംഭവം. മജിവാഡയ്ക്കും സാകേതിനും ഇടയിലുള്ള വാട്ടർ പൈപ്പ് ലൈൻ റോഡിലൂടെ പോവുകയായിരുന്ന പെൺകുട്ടിയെയും ബന്ധുവിനെയും പ്രതികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ഇരുവരുടെയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ ഇരുവരെയും ഭീഷണിപ്പെടുത്തി. ഇവർ പോലീസിൽ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളായ യോഗേഷ് മല്ലിംഗെ (21), പരശുറാം ലക്‌ഡെ (28), ഓംകാർ പട്‌കർ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നാലാം പ്രതി അവിനാഷ് ധോത്രേ ഒളിവിലാണെന്ന് കപൂർബവ്ഡി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. ബലാത്സംഗം, കവർച്ച, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സൻഹിതയുടെ കീഴിലും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.