മുള്‍ട്ടാൻ: മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. രണ്ടം ദിനത്തിലെ മത്സരം നിര്‍ത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്.224-3 എന്ന മികച്ച നിലയില്‍ നിന്ന് ഒരു റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് നയിച്ചത്.

സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. മറ്റ് ബാറ്റർമാർ നിറംമങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പാകിസ്ഥാനുവേണ്ടി ഓഫ് സ്പിന്നര്‍ സാജിദ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി. നൗമാന്‍ അലി രണ്ട് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിംഗ്സിൽ 366 റൺസാണ് പാകിസ്ഥാൻ നേടിയത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 12 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും രണ്ട് റണ്‍സോടെ ബ്രൗഡണ്‍ കാഴ്സുമാണ് ക്രീസില്‍. നാലു വിക്കറ്റ് ശേഷിക്കെ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനിനിയും 127 റണ്‍സ് കൂടി വേണം.