ന്യൂഡൽഹി: സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശപരിപാലന പ്ലാൻ അംഗീകരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പ്ലാൻ അംഗീകരിച്ചത്.

കടൽ-കായൽ തീരപ്രദേശങ്ങളിലെ നിർമാണച്ചട്ടങ്ങളിലെ ഇളവിനായാണ് പ്ലാൻ സമർപ്പിച്ചത്. സംസ്ഥാനത്തെ 10 പത്ത് ജില്ലകളിലെ പത്തുലക്ഷത്തോളം പേർക്ക് ഇതിലൂടെ ആനുകുല്യം ലഭിക്കും.

ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് നിർമ്മാണാനുമതി നേടാനാകും. തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.

ഈ ഇളവുകൾ ലഭിക്കുന്നതിനായി മൂന്നംഗ വിദഗ്‌ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകൾ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്.