ബംഗളൂരൂ: ഇന്ത്യയും ന്യൂസിലൻഡയും തമ്മിൽ ബംഗളൂരുവിൽ ഇന്ന് ആരംഭിക്കേണ്ടയിരുന്ന മത്സരത്തിലെ ആദ്യദിനം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിച്ചില്ല. തുടർന്നാണ് ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിച്ചത്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല.ബംഗളൂവിൽ കന്നത്ത മഴ തുടരുകയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി.

മഴ മാറിയാൽ നാളെ നേരത്തെ മത്സരം തുടങ്ങാനാണ് തീരുമാനം. ആദ്യദിനം നഷ്ടമായതിനാലാണ് ഇത്. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ലഞ്ചിന് ശേഷം രണ്ടാം സെഷന്‍ 12.10 ആരംഭിച്ച് 02.25ന് അവസാനിക്കും. മൂന്നാം സെഷന്‍ 02.45ന് ആരംഭിച്ച് 16.45ന് അവസാനിക്കും.

ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം നേടിയിരുന്നു.