മുംബൈ: മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹായുതിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഏക്‌നാഥ് ഷിന്‍ഡെ ആയിരിക്കുമെന്ന് സൂചന നല്‍കി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ല, തങ്ങളുടെ മുഖ്യമന്ത്രി ഇവിടെതന്നെയുണ്ടെന്ന്
പത്രസമ്മേളനത്തിനിടെ ഫഡ്‌നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍വച്ചായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്തതുകൊണ്ടാണ് അവര്‍ ഒരു പേര് മുന്നോട്ട് വയ്ക്കാത്തതെന്നും ഫഡ്‌നാവിസ് പരിഹസിച്ചു.

ശിവസേനയും എൻ‍സിപിയും പിളര്‍ന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ അടുത്ത മാസം നടക്കുക. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്.

രണ്ടരവർഷം അധികാരത്തിലിരുന്ന ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയാണ് ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. പിന്നീട് എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയായിരുന്നു.