കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സൈബർ പോരാളികളും. ആഡംബരഭ്രമവും അഹങ്കാരവുമാണ് ദിവ്യയ്ക്കെന്നും അഹങ്കാരത്തിന് കൈയുംകാലും വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണെന്നുമുള്ള പോസ്റ്റുകളാണ് ഒരു സിപിഎം അനൂകൂല ഗ്രൂപ്പിൽ വന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരിക്കെ തനിക്ക് ഇന്നോവ കാർ വേണമെന്ന് വാശിപിടിച്ചതും ജില്ലാ പഞ്ചായത്തിനുള്ളിൽ വിഷയം ഒതുങ്ങാതെ വന്നപ്പോൾ അന്നത്തെ സിപിഎം പാർട്ടി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയും താക്കീത് നൽകിയിട്ടും ആഡംബര ഭ്രമത്തിന് കുറവുണ്ടായില്ലെന്നുമാണ് പറയുന്നത്.

ദിവ്യയുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് മറ്റൊരാവശ്യം. ദിവ്യ യാതൊരു അടിസ്ഥാനവുമില്ലാതെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരേ ആരോപണം ഉന്നയിച്ചതിനെയും പോരാളികൾ പരിഹസിക്കുന്നുണ്ട്. വിളിക്കാത്തിടത്ത് വലിഞ്ഞുകയറിച്ചെന്ന് ആക്ഷേപം ഉന്നയിച്ചതിനെയും സൈബറിടങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

നരഹത്യാക്കുറ്റം ചുമത്തി യുവ സിപിഎം നേതാവിനെതിരേ കേസെടുക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. പാർട്ടിയും ദിവ്യയെ പരോക്ഷമായി തള്ളപ്പറഞ്ഞതും സൈബറിടങ്ങളിൽ ചർച്ചയായി. അതേസമയം വിഷ‍യത്തിൽ ദിവ്യ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.