പാലക്കാട്: തനിക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് പി.സരിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് ഷാഫി പ്രതികരിച്ചു.

രാഹുല്‍ തന്‍റെ നോമിനിയല്ല, പാര്‍ട്ടിയുടെ നോമിനിയല്ല. പാര്‍ട്ടിയും ജനവും ആഗ്രഹിച്ച തീരുമാനമാണത്. തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒരു കാര്യവും പാലക്കാട് ഉണ്ടായിട്ടില്ല. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്‍റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു.

പാലക്കാട് രാഹുൽ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തുനിൽക്കുകയാണ്.

പാലക്കാട്ട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർഥിയാണ് രാഹുൽ. അതിൽ തങ്ങൾക്ക് സംശയമില്ല. അനുകൂല രാഷ്ട്രീയ സാഹചര്യമില്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.