വാഷിംഗ്ടൺ: ഇറാന്‍റെ മിസൈൽ ആക്രമണം തടയാൻ ഇസ്രയേലിനെ സഹായിച്ചതായി പെന്‍റഗൺ. മേഖലയിൽ യുദ്ധം വ്യാപിക്കാതിരിക്കാൻ ശ്രമങ്ങൾ തുടരും. ഇതിന് മുൻഗണന നൽകുമെന്നും യുഎസ് ഡിഫൻസ് വ്യക്തമാക്കി.

അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകളിൽ നിന്ന് 12 ഇന്‍റർസെപ്റ്റർ മിസൈലുകൾ വഴി ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തു.

ഇറാന്‍റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണവും.

തുടർ നടപടികളെ കുറിച്ച് അമേരിക്ക ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. ആക്രമണത്തിൽ ഇസ്രയേലിൽ ആരും കൊല്ലപ്പെട്ടതായി വിവരമില്ല.

അതേസമയം ഇസ്രയേലിന് മറുപടി നൽകിക്കഴിഞ്ഞെന്ന് ഇറാൻ വ്യക്തമാക്കി. ഇനി ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചു.