തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 13% മഴക്കുറവ്. ജൂൺ ഒന്നു മുതൽ 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോഴാണ് 13% മഴകുറവ് കണ്ടെത്തിയത്.

2018.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മില്ലീമീറ്റർ മാത്രമാണ്. കഴിഞ്ഞ വർഷം ലഭിച്ചത് 1326.1 മി.മീ. മഴയാണ് (34% കുറവ് ). ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 3023.3 )മി.മീ.)

കാസർഗോഡ് ജില്ലയിൽ 2603 മി.മീ. മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 മിമീ) മഴയെക്കാൾ ഒമ്പത് ശതമാനം കുറവ് രേഖപ്പെടുത്തി.

സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3 മിമീ) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം അധികം ലഭിച്ചു.

ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി. കേരളത്തിൽ ജൂലൈയിൽ ( 16% അധികം) മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. ജൂൺ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബർ ( -31%) കുറവ് മഴയാണ് രേഖപ്പെടുത്തിയത്.