കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 52 റൺസിന്‍റെ ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് ഉയർത്തിയ 233 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസിന് ഡിക്ലയർ ചെയ്തു. വെറും 34 ഓവറിലാണ് ഇന്ത്യ 285 റൺസ് എടുത്തത്.

ടി20 രീതിയിൽ ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളും മികച്ച തുടക്കമാണ് നൽകിയത്. ഹസന്‍ മെഹമൂദ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് തുടങ്ങിയ യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടിന് തിരികൊളുത്തി. ഇന്നിംഗ്സില്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മ തന്‍റെ നിലപാടും വ്യക്തമാക്കി.

പിന്നീട് മൂന്നാം ഓവറില്‍ രോഹിത് ഒരു സിക്സും യശസ്വി ഒരു സിക്സും രണ്ട് ഫോറും കൂടി നേടിയതോട ഇന്ത്യ മൂന്നു ഓവറില്‍ 51 റണ്‍സ് നേടി. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റിക്കാര്‍ഡും ഇതോടെ ഇന്ത്യയുടെ പേരിലായി.

51 പന്തിൽ 72 റൺസ് എടുത്ത ജയ്സ്വാളും 11 പന്തിൽ 23 എടുത്ത രോഹിതും ഇന്ത്യക്ക് മികച്ച അടിത്തറ ഒരുക്കി. പിന്നാലെ ഗിൽ 36 പന്തിൽ 39, കോഹ്‌ലി 35 പന്തിൽ 47, രാഹുൽ 43 പന്തിൽ 68 എന്നിവർ മികച്ച സംഭാവന നൽകിയതോടെ ഇന്ത്യ ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 233 മറികടന്നു.

ബംഗ്ലാദേശിനെ വേഗം എറിഞ്ഞിട്ട് അവസാന ദിവസമായ നാളെ വിജയം നേടാൻ ആകുമെന്നാണ് പ്രതീക്ഷയിലാണ് ഇന്ത്യ.