തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക ആരോപണം അടിസ്ഥാനരഹിതമെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്. 2007 ജനുവരിയിലാണ് സംഭവം. തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തി. ഇവിടെയെത്തിയപ്പോള്‍ 18 വയസുകാരിയായുടെ വസ്ത്രമഴിക്കാന്‍ ബാലചന്ദ്രമേനോന്‍ ശ്രമിക്കുന്നതാണ് താന്‍ കണ്ടതെന്ന് പരാതിയില്‍ പറയുന്നു.

ഇതോടെ അവിടെനിന്ന് മടങ്ങിയ തന്നെ പിന്നീട് തന്‍റെ മുറിയിലെത്തി ബാലചന്ദ്രമേനോന്‍ കടന്നുപിടിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി. ബാലചന്ദ്രമേനോനെതിരേ നേരത്തേ പരാതി നല്‍കാതിരുന്നത് ഭയം മൂലമാണെന്നും നടി വ്യക്തമാക്കിയിരുന്നു.