കാൺപൂർ: ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 300 വിക്കറ്റുകൾ എന്ന നേട്ടമാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡു സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ് നേടിയതോടെയാണ് ജഡേജ 300 തികച്ചത്. പതിനൊന്നാമൻ കാലിദ് അഹമ്മദിനെ സ്വന്തം ബൗളിംഗിൽ പിടിച്ചു പുറത്താക്കിയാണ് താരം നേട്ടത്തിലെത്തിയത്. മത്സരം ആരംഭിക്കുമ്പോൾ 299 വിക്കറ്റുകളായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

കരിയറിലെ 74-ാം ടെസ്റ്റിലാണ് ജഡേജയുടെ നേട്ടം. ഇന്ത്യയ്ക്കായി ടെസ്റ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ബൗളറും ആദ്യ ഇടംകൈയൻ സ്പിന്നറുമാണ് ജഡേജ. അനിൽ കുംബ്ലെ, കപിൽദേവ്, ആർ.അശ്വിൻ, ഹർഭജൻ സിംഗ്, ഇഷാന്ത് ശർമ, സഹീർ ഖാൻ എന്നിവരാണ് നേട്ടത്തിലെത്തിയ മുൻ താരങ്ങൾ.

300 വിക്കറ്റും 3,000 റൺസും സ്വന്തം പേരിലുള്ള ജഡേജ ഇന്ത്യ കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.