ന്യൂഡൽഹി: പി.വി. അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. അൻവർ നിസ്കാരത്തിന്‍റെ പേരിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാവില്ല.

അന്‍വറിന്‍റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്‍റെ റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എ.കെ.ബാലൻ പറഞ്ഞു.