കോഴിക്കോട്: പി.വി.അൻവറിനെതിരേ വിമര്‍ശനവുമായി സിപി‌എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. സമനില തെറ്റിയ അൻവർ ഇപ്പോൾ പറയുന്നത് പിച്ചും പേയുമാണെന്ന് മോഹനന്‍ പറഞ്ഞു.

സിപിഎമ്മിന്‍റെ എ, ബി, സി, ഡി അറിയാത്ത അന്‍വറാണ് ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ രാഷ്ട്രീയത്തിന്‍റെ ഗാലറിയില്‍ ഇരിക്കുന്ന ആളാണെന്നും മോഹനന്‍ പരിഹസിച്ചു.

മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്നതല്ല. കോഴിക്കോടിന്‍റെ തെരുവീഥികളില്‍ മര്‍ദനമേറ്റുവാങ്ങി കടന്നുവന്ന ആളാണ് റിയാസ് .

ഇടതുസര്‍ക്കാരിനെയും സിപിഎമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിര്‍ക്കും. ആരാധനാലയത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സിപിഎം ജനമനസിനകത്ത് നിലനില്‍ക്കുകയാണെന്നും മോഹനൻ പറഞ്ഞു.