ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേർക്കായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് രാവിലെ കനത്ത മഴയായിരുന്നു. മഴയ്ക്ക് നേരിയ ശമനം വന്നതോടെയാണ് ഡ്രെഡ്ജിംഗ് വീണ്ടും ആരംഭിച്ചത്.

ഇന്ന് ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ഗംഗാവാലി പുഴയുടെ തീരപ്രദേശത്ത് അടക്കം ഇന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

അതേസമയം അർജുന്‍റെ ലോറിയുടെ ലൈറ്റ് റിഫ്ലക്ടർ കിട്ടിയത് വഴിത്തിരിവായെന്ന് കാർവാർ എസ്പി നാരായണ അറിയിച്ചു. പരിശോധന തുടരുന്നത് നേവി മാർക്ക് ചെയ്ത പോയിന്‍റിലാണെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ലോഹ സാന്നിധ്യം കണ്ട സ്ഥലത്ത് ആദ്യം പരിശോധന നടത്തും. മണ്ണിടിച്ചിൽ ഉണ്ടായ ദിവസം പുഴയിൽ സ്ഫോടനം ഉണ്ടായെന്ന വാർത്ത തെറ്റാണെന്നും എസ്പി പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായാൽ താല്‍ക്കാലികമായി തെരച്ചിൽ നിര്‍ത്തിവെക്കേണ്ടിവരും. അതല്ലാതെ ഏതു സാഹചര്യത്തിലും ദൗത്യം നിര്‍ത്തില്ല. മഴ പെയ്താല്‍ തെരച്ചിൽ മന്ദഗതിയിലാകും എന്ന് അദ്ദേഹം അറിയിച്ചു.