ചെന്നൈ: മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന വീട്ടു ജോലിക്കാരന്‍റെ പരാതിയിൽ നടി പാർവതി നായർക്കെതിരേ കേസെടുത്തു. സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്‍റെ പരാതിയിലാണ് ചെന്നൈ പോലീസിന്‍റെ നടപടി.

നടി പാര്‍വതി നായര്‍, നിര്‍മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് കേസ്. നടിയും സുഹൃത്തുക്കളും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായാണ് പരാതി.

നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതോടെ യുവാവ് കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ കേസെടുത്തത്.

അതേസമയം ഒക്ടോബറിൽ നടി ഈ യുവാവിനെതിരേ മോഷണ കേസ് നൽകിയിരുന്നു. ഒമ്പത് ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ്പും ഇയാൾ മോഷ്ടിച്ചതായി നടിയുടെ പരാതിയിൽ പറയുന്നു.