തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമല്ല ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടായെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായി. എഡിജിപി എം.ആര്‍.അജിത്കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് തനിക്കറിയില്ല.

പൂരം അലങ്കോലപ്പെട്ടത്തിന്‍റെ ഇരയാണ് താന്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സര്‍ക്കാരും എല്‍ഡിഎഫുമാണെന്ന് പ്രചാരണം നടത്തി. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തനിക്കെതിരേ ബിജെപി ജനവികാരം തിരിച്ചുവിട്ടു.

പൂരം അലങ്കോലമാക്കിയതിലെ അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു