പത്തനംതിട്ട: പി.വി.അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം വിവാദമായതിനു പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയിൽ പ്രവേശിച്ചു. എഡിജിപിയെ കാണുന്നതിനായി എസ്‌പി തലസ്ഥാനത്ത് എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.

തുടർന്ന് എസ്പി മൂന്നു ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കുകയായിരുന്നു. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്ക് പി.വി.അൻവർ എംഎൽഎ പരാതി നൽകിയിരുന്നു.

ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സുജിത്ത് ദാസ് എംഎൽഎയെ ഫോണിൽ വിളിച്ചത്. എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കുമെന്നാണ് സുജിത്ത് ദാസ് പി.വി.അൻവർ എംഎൽഎയോടു പറഞ്ഞത്.