റാഞ്ചി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറന്‍ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മരന്ദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചമ്പായി സോറൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറുമാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചമ്പായി സോറന്‍.

ഹേമന്ത് സോറൻ ജയിലില്‍നിന്ന് തിരിച്ചുവന്നതിനു പിന്നാലെ അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. ചമ്പായി സോറന്‍റെ പാ‍ർട്ടി പ്രവേശനത്തിലൂടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.