കൊല്ലം: വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ ഇപ്പോഴും കള്ളക്കളി തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

പേരുകൾ വായിച്ച് മനസിലാക്കിയതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിയും സജി ചെറിയാനും ചേർന്ന് നാലര വർഷം പൂഴ്ത്തിയത്. ശരിയായി അന്വേഷിക്കാൻ ആണെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെയാണ്. ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വച്ചത് ഒരു പരാതിയുടെ പേരിലാണ്. നാല് പരാതികൾ വന്നിട്ടും എംഎൽഎ രാജി വെക്കേണ്ടെന്നാണ് സിപിഎം നിലപാട്. മുകേഷിനെതിരെ പത്തിരട്ടി പരാതികൾ അണിയറയിൽ കാത്തിരിപ്പുണ്ട്. സ്വന്തക്കാരുടെ കാര്യം വരുമ്പോൾ സിപിഎം എല്ലാം മറച്ചുവെക്കുന്നതാണ് പതിവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.