തിരുവനന്തപുരം: അയ്യങ്കാളി ജയന്തിയുമായി ബന്ധപ്പെട്ട് ഇന്ന് അവധിയായ സാഹചര്യത്തിൽ ബുധനാഴ്ച ചേരുന്ന പതിവ് മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്കു മാറ്റി.

വയനാട് പുനരധിവാസ പാക്കേജ് തേടി ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ മടങ്ങിയെത്തിയിരുന്നു. വയനാട് പുനരധിവാസം അടുത്ത മന്ത്രിസഭയിലും ചർച്ചയ്ക്ക് എത്തുമെന്നാണു വിവരം.

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് സംസ്ഥാനം 900 കോടിയുടെ പ്രാരംഭ നഷ്ടം കണക്കാക്കി കേന്ദ്രത്തിനു നിവേദനം സമർപ്പിച്ചിരുന്നു. പിന്നീട് മേഖല തിരിച്ചുള്ള നഷ്ടം കണക്കാക്കാനുള്ള നടപടികൾ വിവിധ വകുപ്പുകളുടെയും വിദഗ്ധ സമിതിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

വിദഗ്ധരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ മെമ്മോറാണ്ടം തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുകയുള്ളുവെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തമേഖലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.