ജയ്പൂർ: കാമുകിയുടെ ബന്ധുക്കളിൽ നിന്നും രക്ഷപെടാൻ ഇന്ത്യൻ അതിർത്തി കടന്ന് രാജസ്ഥാനിലെ ബാർമറിലെത്തിയ പാക്കിസ്ഥാൻ പൗരൻ പിടിയിൽ. 20കാരനായ യുവാവിനെ ബിഎസ്എഫ് ആണ് പിടികൂടിയത്.

ജഗ്‌സി കോലി എന്നാണ് യുവാവിന്‍റെ പേര്. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്യലിനായി പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ, കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി കടക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായി എസ്പി ബാർമർ നരേന്ദ്ര സിംഗ് മീണ പറഞ്ഞു.

പാക്കിസ്ഥാനിലെ തർപാർക്കർ ജില്ലയിൽ കാമുകിയെ കാണാൻ പോയെന്നും എന്നാൽ അവളുടെ വീട്ടിൽ വച്ച് ബന്ധുക്കൾ കണ്ടുവെന്നും തുടർന്ന് രക്ഷപെടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ജീവനൊടുക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അതിർത്തി കടന്നതെന്നും യുവാവ് പറഞ്ഞതായും എസ്പി വ്യക്തമാക്കി.

പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.