ന്യൂഡൽഹി: ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ജയ് ഷാ നാമനിർദേശപത്രിക നൽകി. പത്രിക നൽകേണ്ട അവസാന ദിനമായ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ നിലവിൽ ബിസിസിഐ സെക്രട്ടറിയാണ്.

കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജയ് ഷായെ ഐസിസി ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകൾ ജയ് ഷായ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുക്കുകയാണെങ്കിൽ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും 35 കാരനായ ജയ് ഷാ. എന്‍. ശ്രീനിവാസനും (2014 മുതല്‍ 2015), ശശാങ്ക് മനോഹറും (2015 മുതല്‍ 2020) ഇന്ത്യയിൽ നിന്ന് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.