ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഗംഗാവലി പുഴയിൽ ലോറി ഉണ്ടെന്നു കരുതിയ സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി.

തെരച്ചിൽ സംഘം മാർക്കു ചെയ്ത സ്ഥലത്തു നിന്ന് ലോറിയുടെ സ്ഥാനം മാറിയോ എന്നറിയാൻ വേണ്ടിയാണ് സോണാർ പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി സംഘം പരിശോധിച്ചു. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് നാല് നോട്സാണ്.

ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി എം.കെ.രാഘവൻ എംപിയുടെ നേതൃത്വത്തിൽ 28ന് കർണാടക മുഖ്യമന്ത്രിയെ കാണും. എം.കെ.രാഘവൻ എംപിയെ കൂടാതെ എ.കെ.എം. അഷ്റഫ് എംഎൽഎ, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുന്‍റെ ബന്ധുക്കൾ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെ കാണുക.



.