കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്‍റെ പേരിലുള്ള വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടതു സൈബർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പോലീസ് അറിയിച്ചു.

ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം 29ലേക്ക് മാറ്റി.