ബാക്കു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ എത്തി. റഷ്യൻ പ്രസിഡന്‍റിന്‍റെ വിമാനം ഞായറാഴ്ച വൈകുന്നേരം ബാക്കുവിൽ എത്തിയതിന്‍റെ ചിത്രങ്ങൾ റഷ്യൻ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തു.

ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര, പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും പുടിൻ അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവുമായി ചർച്ച നടത്തും. അസർബൈജാൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച വൈകുന്നേരം ഇരു നേതാക്കളും ഭക്ഷണം കഴിച്ചുവെന്ന് പ്രാദേശിക ഔദ്യോഗിക വാർത്താ ഏജൻസിയായ അസെർട്ടക് അറിയിച്ചു.

തിങ്കളാഴ്ച അലിയേവും പുടിനും സംയുക്ത രേഖകളിൽ ഒപ്പിടുകയും മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തുകയും ചെയ്യുമെന്ന് റഷ്യൻ ഏജൻസി റിയ നോവോസ്റ്റി പറഞ്ഞു. 1993 മുതൽ 2003 വരെ അസർബൈജാൻ പ്രസിഡന്‍റായിരുന്ന ഹെയ്ദർ അലിയേവിന്‍റെ ശവകുടീരത്തിൽ പുടിൻ പുഷ്പചക്രം അർപ്പിക്കും.