തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം പോകുന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന വര്‍ഗീയ കാര്‍ഡ് ഇക്കുറി പിടിക്കപ്പെട്ടു. ഇതിനെല്ലാം കുടപിടിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന്‍ പറഞ്ഞു.

കാഫിര്‍ പോസ്റ്റിന്‍റെ ഉത്തരവാദിത്വം യുഡിഎഫിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ എം.വി.ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്‍റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പോലീസിനെ ഉപയോഗിച്ച് എത്ര തമസ്‌കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സിപിഎം ആണെന്ന് എല്ലാവർക്കും അറിയാം. അതില്‍ നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിന്‍റെ അടിവേരാണ് ഇളക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാഫിര്‍ പോസ്റ്റ് വിവാദത്തിൽ സിപിഎമ്മിനെതിരെ യുഡിഎഫ് പ്രക്ഷോഭവും പ്രചാരണവുമായി മുന്നോട്ടുപോകും. പ്രക്ഷോഭത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.