പാലക്കാട്: ഷൊർണൂരിലെ കൃഷി ഓഫീസില്‍നിന്ന് ഫയല്‍ മോഷ്ടിക്കാന്‍ ക്വട്ടേഷന്‍. മോഷണ ക്വട്ടേഷന്‍ സ്വീകരിച്ച് ഫയല്‍ എടുക്കാനെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി ജോയി ആണ് അറസ്റ്റിലായത്.

ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയവരെയും കൃഷി വകുപ്പിലെ വിവരങ്ങള്‍ കൈമാറിയവരെയും കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 29-നാണ് മോഷണം നടന്നത്. ഉദ്യോഗസ്ഥര്‍ പിറ്റേന്ന് ഓഫീസിലെത്തുമ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.

സുപ്രധാനമായ ചില രേഖകള്‍ നഷ്ടപ്പെട്ടതായി അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. പിന്നീട് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാള്‍ 130ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

2020-21 വര്‍ഷം ഷൊര്‍ണൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട ഓണച്ചന്തയില്‍ അഴിമതി ഉണ്ടായെന്ന് കാട്ടി പാടശേഖര സമിതി വിജിലന്‍സിന് പരാതി കൈമാറിയിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളാണ് മോഷണം പോയത്.

നേരത്തേ ഇതേ കൃഷി ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.